KERALA

അമിതമായി സംസ്കരിച്ച ഭക്ഷണം വില്ലൻ; UKയിലെ ചെറുപ്പക്കാർക്കിടയിൽ കുടലിലെ അർബുദം കൂടുന്നുവെന്ന് പഠനം


ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. ഇപ്പോഴിതാ, യുകെയിൽ ചെറുപ്പക്കാർക്കിടയിൽ ആശങ്കാജനകമായ തോതിൽ കുടലിലെ അർബുദം വർധിച്ചുവരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 55 വയസ്സിനുതാഴെയുള്ളവരിൽ കുടലിലെ അർബുദം ഇരട്ടിയിലധികമായി വർധിച്ചുവെന്നാണ് കണ്ടെത്തൽ. 25 മുതൽ 49 വയസ്സുവരെയുള്ളവരിൽ ഈ രോഗം ഓരോ വർഷവും 3.6 ശതമാനം വർധിച്ചുവരുന്നതായി കാൻസർ റിസർച്ച് യുകെ വ്യക്തമാക്കുന്നത്.അമിതമായി സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗമാണ് കേസുകളുടെ വർധനവിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷണക്രമത്തിന്റെ ഭാഗമായി ഇത്തരം ഭക്ഷണം മാറിയതോടെയാണ് രോഗികളുടെ എണ്ണം വർധിക്കാൻ ആരംഭിച്ചത്. പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഈ ഭക്ഷണങ്ങൾ ദഹനം, രോഗപ്രതിരോധം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയകളെ(gut microbiome) ബാധിക്കുന്നു. ഇത്, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.


Source link

Related Articles

Back to top button