KERALA

നിങ്ങള്‍ ‘വ്യാജ ഹൈന്ദവത’ ഇറക്കുമതി ചെയ്യുന്നു; ബിജെപിയ്ക്ക് മറുപടിയുമായി മമത


കൊല്‍ക്കത്ത: അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ്ലീം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പ്രസ്താവനയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താനൊരു ഹിന്ദുവാണെന്നും അത്‌ തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മമത പറഞ്ഞു. ബിജെപി സംസ്ഥാനത്തേക്ക് ‘ വ്യാജ ഹൈന്ദവത’ ഇറക്കുമതി ചെയ്യുകയാണെന്നും രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണെന്നും മമത ആരോപിച്ചു. ‘നിങ്ങളുടെ ഇറക്കുമതി ചെയ്ത ഹൈന്ദവതയ്ക്ക്‌ നമ്മുടെ പുരാതന വേദങ്ങളുടെയോ സന്യാസിമാരുടെയോ പിന്തുണയില്ല. നിങ്ങള്‍ ‘വ്യാജ ഹൈന്ദവത’ ഇറക്കുമതി ചെയ്യുകയാണ്. നിങ്ങള്‍ എന്തുകൊണ്ടാണ് മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കാത്തത്‌. കറുപ്പ് ധരിക്കണോ എന്നത് നിങ്ങളുടെ തീരുമാനമാണ്. ഇരുട്ടിലാണ് നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. പക്ഷെ ഞങ്ങള്‍ രാജ്യത്തെ ഭിന്നിപ്പിക്കില്ല. മമത പറഞ്ഞു.’ കറുത്ത വസ്ത്രം ധരിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാരോട് പ്രതികരിക്കുകയായിരുന്നു മമത. പിന്നീട് സഭയ്ക്ക് പുറത്തും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധമിരുന്നു.


Source link

Related Articles

Back to top button