KERALA

ആണവായുധങ്ങളും ആക്രമിക്കുമെന്ന് ഉറപ്പ്; ഇന്ത്യയുടെ തിരിച്ചടിയില്‍ വിറച്ച് പാകിസ്താന്‍


ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് നിലയ്ക്കാന്‍ കാരണം ഇന്ത്യ അവസാനം നടത്തിയ ആക്രമണത്തില്‍ ഭയന്നിട്ടെന്ന് സൂചന. വെള്ളിയാഴ്ച രാത്രിയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണുകള്‍ അയച്ച് പ്രകോപിപ്പിച്ചിരുന്നു. പാകിസ്താന്‍ അയച്ച ഡ്രോണുകളെല്ലാം വെടിവെച്ചിട്ടതിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നിശ്ചയിച്ചത്. മെയ് 10-ന്‌ സൂര്യനുദിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ ഇന്ത്യ അതിശക്തമായി തിരിച്ചടി ആരംഭിച്ചു. പാകിസ്താന്റെ സുപ്രധാനമായ ആണവായുധ കേന്ദ്രത്തിന് അടുത്തുവരെ ഇന്ത്യയുടെ മിസൈലുകള്‍ പതിച്ചു. പാകിസ്താന്റെ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഇതിനൊപ്പം തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന വ്യോമതാവളത്തിന്റെ റണ്‍വേയടക്കം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. ഇതിന് ഏതാനും ചെറിയ ദൂരത്ത് മാത്രമാണ് പാക് ആണവായുധങ്ങളുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് പാകിസ്താന്‍ ആണവ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. പാകിസ്താന്റെ 11 തന്ത്രപ്രധാനമായ കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. റഫിഖി, മുരിദ്, നൂര്‍ ഖാന്‍, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയന്‍, പസ്‌രുര്‍, സിയാല്‍കോട്ട് തുടങ്ങിയ വ്യോമതാവളങ്ങളാണ് ഇന്ത്യയുടെ പ്രഹരത്തില്‍ സാരമായി നാശനഷ്ടങ്ങള്‍ നേരിട്ടത്.


Source link

Related Articles

Back to top button