ഓപ്പറേഷൻ സിന്ദൂർ: ചാഞ്ചാടി ഇന്ത്യൻ ഓഹരികൾ; കൊച്ചിൻ ഷിപ്പ്‍യാർഡ് ഉൾപ്പെടെ പ്രതിരോധ ഓഹരികൾ നേട്ടത്തിൽ

പഹൽഗാമിലെ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലേക്കും കടന്നുകയറി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് കനത്ത ചാഞ്ചാട്ടത്തിൽ. നഷ്ടത്തോടെ, പതിഞ്ഞ തുടക്കമായിരുന്നെങ്കിലും നിമിഷങ്ങൾക്കകം തന്നെ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിന്റെ ട്രാക്ക് പിടിച്ചു. ഒരുവേള സെൻസെക്സ് 200 പോയിന്റിലേറെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് (രാവിലെ 9.50) 110 പോയിന്റ് നഷ്ടത്തിൽ. നിഫ്റ്റിയും ഒരുവേള പച്ചതൊട്ടെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 20 പോയിന്റോളം നഷ്ടത്തിൽ.ഗിഫ്റ്റ് നിഫ്റ്റി നേരത്തെ നഷ്ടം കുറിച്ചപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞേക്കുമെന്ന ഭീതിയുണ്ടായിരുന്നു. സെൻസെക്സിലും നിഫ്റ്റിയിലും ഇന്നുടനീളം ചാഞ്ചാട്ടമാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഓഹരി വിഭജനത്തിലേക്ക് കടക്കുന്ന ടാറ്റാ മോട്ടോഴ്സ് ആണ് നിലവിൽ, 4.02% ഉയർന്ന് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ 0.5-1.5% ഉയർന്ന് നേട്ടത്തിലുണ്ട്. എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ, നെസ്‍ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി തുടങ്ങിയവ 0.4-0.87% നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു.പ്രതിരോധ ഓഹരികളിൽ നേട്ടം
Source link