‘10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല’, നിർണായകമായത് ചാറ്റ്; 19-കാരിയുടെ ക്രൂരകൊലപാതത്തിൽ ശിക്ഷാവിധി

ദെഹ്റാദൂണ്‍: രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.കേസിലെ പ്രതികളായ പുല്‍കിത് ആര്യ, സഹായികളായ സൗരഭ് ഭാസ്കര്‍, അങ്കിത് ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് വിധിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുല്‍കിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളില്‍ ഒരാളായ വിനോദ് ആര്യയുടെ മകനാണ്.
Source link