KERALA

ഇന്ത്യയുടെ സ്വന്തം ‘കാവേരി എൻജിൻ’ തിരികെകൊണ്ടുവരണം; ട്രെൻഡിങ്ങായി ‘ഫണ്ട് കാവേരി എൻജിൻ’ ഹാഷ്ടാഗ്


ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ട്വിറ്റര്‍ ഐഡികള്‍ ഇപ്പോള്‍ ‘ഫണ്ട് കാവേരി എന്‍ജിന്‍’ എന്ന ഹാഷ്ടാഗ് കൊണ്ട് നിറയുകയാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പുവരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആയിരുന്നു ട്വിറ്ററിലെ താരമെങ്കില്‍, ഇപ്പോളത് കാവേരി എന്‍ജിനാണ്. കാവേരി എന്‍ജിനായി കൂടുതല്‍ പണം മുടക്കണമെന്നും പോരായ്മകള്‍ പരിഹരിക്കണമെന്നും അതിനെ സേനയുടെ ഭാഗമാക്കണമെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. എന്താണ് കൈവേരി എന്‍ജിന്‍? ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫൈറ്റര്‍ ജെറ്റ് എന്‍ജിനാണ് കാവേരി. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴില്‍, ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജിടിആര്‍ഇ) ആണ് കാവേരി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിലേക്കാണ് കാവേരി എന്‍ജിന്‍ ഉപയോഗിച്ചിരുന്നത്. നമ്മുടെ ഫൈറ്റര്‍ ജെറ്റുകളുടെ എന്‍ജിനുകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1980-ല്‍ ഇന്ത്യ തദ്ദേശീയമായി എന്‍ജിന്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്.


Source link

Related Articles

Back to top button