മകൾ പകുത്ത കരളിന്റെ കരുത്തിൽ അച്ഛന് പുതുജീവൻ; ആ കരളുറപ്പിൽ അവൾ പരീക്ഷ എഴുതി

കൊച്ചി: അച്ഛനിൽനിന്നും കാതങ്ങൾ അകലെയാണെങ്കിലും അക്ഷര വെള്ളിയാഴ്ച പരീക്ഷ എഴുതി, താൻ പകുത്ത കരളിന്റെ കരുത്തിൽ അച്ഛന് പുതുജീവൻ പകർന്ന സന്തോഷത്തോടെ…. കരൾരോഗ ബാധിതനായി ഗുരുതരാവസ്ഥയിലായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി അജിതനാണ് മകൾ അക്ഷരയുടെ കരൾ സ്വീകരിച്ച് ജീവിതത്തിലേക്ക് തിരികെ നടന്നത്. ഉത്തർപ്രദേശിൽ ഡോ. എപിജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫൊറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലെ അവസാനവർഷ ഫൊറൻസിക് സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അക്ഷര. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്.രോഗം ഗുരുതരമായതോടെ ലിസി ആശുപത്രിയിലെ ഗാസ്ട്രോ എൻററോളജി വിഭാഗത്തിൽ എത്തിച്ചു. ഡോക്ടർമാർ കരൾമാറ്റ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതോടെ ശസ്ത്രക്രിയ നീണ്ടു. തലച്ചോറിലെ രക്തസ്രാവം വീണ്ടും ഉണ്ടാകാനുള്ള വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ലിസി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി.
Source link