ഈ പ്രകടനം കണ്ടാൽ ബിസിസിഐ തിരിച്ചുവിളിക്കാതിരിക്കുന്നതെങ്ങനെ? എന്നിട്ടും വഴങ്ങാതെ മടക്കം

‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍, ഈ ഫോര്‍മാറ്റ് എന്നെ ഇവിടംവരെയുള്ള യാത്രയില്‍ എത്തിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതെന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കുന്ന പാഠങ്ങള്‍ പഠിപ്പിച്ചു,’ – ഇനി ഇന്ത്യക്കായി വെള്ളക്കുപ്പായത്തിൽ കളിക്കാനില്ലെന്ന് വിരാട് കോലി ലോകത്തെ അറിയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഒട്ടും എളുപ്പമല്ലെന്ന് പറഞ്ഞ് റെഡ്ബോൾ ക്രിക്കറ്റിന്റെ പടിയിറങ്ങുമ്പോഴും തന്റേതായ ശൈലി കൈവിട്ടില്ല വിരാട് കോലി. വിരമിക്കരുതെന്ന് ബിസിസിഐ ആവർത്തിച്ച് പറഞ്ഞിട്ടും കുലുങ്ങിയില്ല, മൈതാനത്തെ ഈ റൺമെഷീൻ. തനി കോലി ശൈലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഉറച്ചനിലപാടുമായാണ് പടിയിറക്കം. രോഹിത് ശർമയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലി റെക്കോഡുകള്‍ സൃഷ്ടിച്ച ഒരു പതിറ്റാണ്ടാണ് കഴിഞ്ഞുപോയത്. റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആ പേര് അടയാളപ്പെടുത്തിക്കൊണ്ടാണ് പടിയിറക്കം. ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല നായകനായും സമാനതകളില്ലാത്ത നേട്ടം കൈവരിച്ച മടക്കം ഒരർഥത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Source link