കുട്ടികളെ മര്യാദപഠിപ്പിക്കേണ്ട ‘ചീഫ് പ്രോക്ടർ’ പീഡകനായി; വിവരങ്ങൾ പുറത്തായത് അജ്ഞാതയുടെ കത്തിലൂടെ

ലഖ്‌നൗ: ഒരു അജ്ഞാത വ്യക്തിയുടെ കത്തിലൂടെ പുറത്തുവന്ന പീഡനവിവരങ്ങളില്‍ ഞെട്ടി നില്‍ക്കുകയാണ് ഉത്തര്‍പ്രദേശ് പോലീസ്. ഹാഥ്‌റസിലെ ഒരു കോളേജില്‍, ചീഫ് പ്രോക്ടര്‍ വിദ്യാര്‍ഥിനികളെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്ന് ആരോപിച്ചാണ് പോലീസിന് അജ്ഞാതയുടെ കത്ത് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ആളാണ് ‘ചീഫ് പ്രോക്ടര്‍’. സ്വന്തം അനുഭവത്തിന് പുറമെ, കോളേജിലെ പല വിദ്യാര്‍ഥിനികളോടും ഇയാള്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും കത്തിനോടൊപ്പം ഉണ്ടായിരുന്നു. ഓള്‍ഡ് ഡിഗ്രി കോളേജ് എന്ന് അറിയപ്പെടുന്ന സേത്ത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളേജിലെ ചീഫ് പ്രോക്ടര്‍ രജ്‌നീഷ് കുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. 10 മാസങ്ങള്‍ക്കുമുമ്പാണ് പോലീസിന് രജ്‌നീഷിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുള്ള ആദ്യത്തെ കത്ത് ലഭിക്കുന്നത്. രജ്‌നീഷ്, കോളേജിലെ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നുവെന്നും ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടാൻ നിര്‍ബന്ധിക്കുന്നു എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. പകരം, പരീക്ഷകളില്‍ പാസാക്കാമെന്നും അധ്യാപികയായി ജോലി വാങ്ങിത്തരാം എന്നുമാണ് ഇയാള്‍ എല്ലാവരോടും വാഗ്ദാനം ചെയ്യുക എന്നും കത്തിൽ പറയുന്നു.
Source link