യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പങ്കാളി അറസ്റ്റിൽ; കാണാതായ കുട്ടിയെ പിടിച്ചുവെച്ചതും പ്രതി

തിരുനെല്ലി: പങ്കാളിയുടെ വെട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. സംഭവത്തിനുപിന്നാലെ കാണാതായ ഒമ്പതുവയസുകാരിയേയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തിരനെല്ലി ചേകാടി വാകേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ (34) കൊല്ലപ്പെട്ടത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് കൊലപാതകം നടത്തിയത്. രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്. ഭര്‍ത്താവ് സുധീഷുമായി അകന്നുകഴിഞ്ഞിരുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (9) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചിരുന്നത്. ദിലീഷിന്റെ ആക്രമണത്തില്‍ മൂത്തകുട്ടിയായ അനര്‍ഘയ്ക്കും പരിക്കേറ്റിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ അനര്‍ഘയെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇളയകുട്ടി അബിനയേയും ദിലീഷിനേയും കാണാതായിരുന്നു.
Source link