INDIA

ഓഹരി വിപണിയിലും ഭീകരാക്രമണ പ്രതിഫലനം; ജമ്മു കശ്മീർ ബാങ്ക് 8% ഇടിഞ്ഞു, കശ്മീരിന്റെ ടൂറിസത്തിനും ജിഡിപിക്കും തിരിച്ചടി


ജമ്മു കശ്മീരിലെ പഹൽഗാമിൽ (Pahalgam) വിനോദസഞ്ചാരികൾക്കുനേരെ ഭീകർ നടത്തിയ ആക്രമണത്തിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും. ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ ഓഹരി 8.05% ഇടിഞ്ഞ് 104.95 രൂപയിലാണ് ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ വ്യാപാരം ചെയ്യുന്നത്. ജമ്മു കശ്മീരിൽ സാന്നിധ്യമുള്ള ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഓഹരികളിൽ മിക്കതും ചാഞ്ചാട്ടത്തിലുമായി. ഹോട്ടലുകളും വിമാനക്കമ്പനികളുമാണ് ഇതിൽ പ്രധാനം. ലെമൺ ട്രീ ഹോട്ടൽസ്, സ്പൈസ്ജെറ്റ്, ഇൻഡിഗോ എന്നിവ 2 ശതമാനം വരെ താഴ്ന്നെങ്കിലും പിന്നീട് നഷ്ടം നിജപ്പെടുത്തി. 1.6% വരെ രാവിലത്തെ സെഷനിൽ താഴ്ന്ന സ്പൈസ്ജെറ്റ് പിന്നീട് നേട്ടത്തിലായിട്ടുണ്ട്.സെൻസെക്സും ഇന്നു രാവിലെ 79,595ൽ നിന്ന് മികച്ച കുതിപ്പുമായി 80,254 വരെ എത്തിയെങ്കിലും പിന്നീട് താഴേക്കിറങ്ങി 79,506 വരെ എത്തി. നിലവിൽ 0.4% നേട്ടവുമായി 79,900 നിലവാരത്തിലേക്ക് മെല്ലെ തിരിച്ചുകയറി. നേട്ടത്തോടെ 24,357ൽ തുടങ്ങിയ നിഫ്റ്റിയും 24,359 വരെ ഉയർന്നെങ്കിലും പിന്നീട് 24,119 വരെ താഴ്ന്നിരുന്നു. ഇപ്പോൾ 0.40% ഉയർന്ന് 24,260 നിലവാരത്തിൽ വ്യാപാരം പുരോഗമിക്കുന്നു. മുറിവേറ്റ് കശ്മീർ ടൂറിസവുംബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Related Articles

Back to top button