KERALA

ഓർമയിൽ തട്ടിൻപുറത്തെ ഉറക്കവും കുന്തിപ്പുഴയുടെ കുളിരും; 50 വർഷത്തിന് ശേഷം ഹൈദരലിയെ തേടി ശ്രീരാമനെത്തി


പുലാമന്തോൾ: കൂട്ടുകാരന്റെ കൂട്ടുകാരനായിരുന്നു അന്ന് ഹൈദരലി, വി.കെ. ശ്രീരാമന്. ഇപ്പോഴും ഓർമകളിൽ പ്രസരിപ്പോടെ നിൽക്കുന്ന കുട്ടിത്തത്തിന്റെ വിരൽ പിടിച്ച് ശ്രീരാമൻ ഹൈദരലിയുടെ വീട്ടിലെത്തുമ്പോൾ കുന്തിപ്പുഴയ്ക്ക് പ്രായം 55 വയസ്സ് കൂടിയിരിക്കുന്നു. ചലച്ചിത്ര, സാംസ്കാരികപ്രവർത്തകൻ വി.കെ. ശ്രീരാമൻ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെത്തിയത് ആപഴയ സൗഹൃദം പുതുക്കാൻകൂടിയാണ്. ഹൈദരലിയുടെ വീട്ടിൽ ഉച്ചനേരത്തെത്തിയപ്പോൾ സ്വീകരിച്ചത് സ്നേഹസൗഹൃദത്തിന്റെ കുളിർമ്മ.അരനൂറ്റാണ്ടിനുശേഷമുള്ള സ്നേഹസംഗമം. ചിത്രകാരനും ചലച്ചിത്ര കലാ സംവിധാനരംഗത്ത് എസ്. കൊങ്ങനാടിന്റെ സഹായിയുമായിരുന്ന പുലാമന്തോൾ തിരുനാരായണപുരം സ്വദേശി ഹൈദരലിയുടെയും ശ്രീരാമന്റെയും കുട്ടിക്കാല സൗഹൃദത്തിന് സിനിമയോളം പോന്നൊരു കഥയുണ്ട്. തൊഴിയൂർ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശ്രീരാമന്റെ സഹപാഠി മൊയ്തുട്ടി പുലാമന്തോൾ സ്കൂളിലെ യൂത്ത് ഫെസ്റ്റിവെലിന് പോകാമെന്ന് പറയുന്നത്.


Source link

Related Articles

Back to top button