WORLD

അവഗണിക്കപ്പെട്ടവന്റെ ആത്മകഥയായി 'ദലിതൻ'; ജീവിതത്തെ സമരമാക്കി മാറ്റിയ കെ.കെ.കൊച്ച്


പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ആത്മരോഷവും ആത്മരോദനവും മലയാളി കേട്ട അപൂർവ ശബ്ദങ്ങളിലൊന്നാണ് കെ.കെ.കൊച്ചിന്റേത്. ജീവിതത്തിലൊരിക്കലും ഒരു ജാതി സംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളോടും സന്ധിചെയ്യാതെ ജീവിച്ച മനുഷ്യന്‍, സത്യങ്ങള്‍ തുറന്നടിച്ചത് തൂലിക ഉപയോഗിച്ചാണ്. ‘ദലിതൻ’ എന്ന ആത്മകഥയിലൂടെ കേവലം ഒരു വ്യക്തി എന്നതിനപ്പുറം പ്രത്യയശാസ്ത്ര മനുഷ്യനായ കെ.കെ. കൊച്ച്, കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിൽ പ്രത്യേക സ്ഥാനം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. പോരാടിക്കിട്ടിയ അപൂർവമായ നീതിയിൽ ഒന്ന്.ജീവിതത്തെ  സമരമാക്കി മാറ്റിയ സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ കൊച്ച്, 1949 ഫെബ്രുവരി 2ന് കോട്ടയം ജില്ലയിലെ മധുരവേലിയിലാണ് ജനിച്ചത്. അച്ഛൻ കുഞ്ഞൻ, അമ്മ കുഞ്ഞുപെണ്ണ് എന്നിവർക്കൊപ്പം തലയോലപ്പറമ്പിലെ പുത്തന്തോടിനടുത്തുള്ള കുഴിയംതടം എന്ന വീട്ടിലാണ് ജീവിച്ചത്. കല്ലറ എൻഎസ്എസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, എറണാകുളം മഹാരാജാസ് കോളേജിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 


Source link

Related Articles

Back to top button