‘എനിക്ക് നിന്നെ വേണ്ട’, എന്നു മരിക്കുമെന്ന് സുകാന്ത്; തീയതി പറഞ്ഞ് ഐബി ഉദ്യോഗസ്ഥ-ടെലിഗ്രാം ചാറ്റ്

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്കുപിന്നിൽ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സുകാന്തിന്റെ ശാരീരിക-മാനസിക പീഡനമായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. പെൺകുട്ടിയെ ആത്മഹത്യയിലേക്കുനയിച്ച ടെലിഗ്രാം ചാറ്റുകളാണ് പോലീസ് കണ്ടെടുത്തത്. സുകാന്തിന്റെ ഐഫോണിൽനിന്നാണ് കഴിഞ്ഞദിവസം ഞെട്ടിക്കുന്ന തെളിവുകൾ ലഭിച്ചത്.‘നീ എന്ന് മരിക്കും’ എന്നതുൾപ്പെടെ മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളും രൂക്ഷഭാഷയുമാണ് സന്ദേശങ്ങളിലുള്ളത്. യുവതിയുടെ ആത്മഹത്യക്കുപിന്നാലെ ഒളിവിൽപ്പോയ സുകാന്തിന്റെ അമ്മാവന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഇയാളുടെ ഫോണിൽനിന്നാണ് നിർണായകവിവരങ്ങൾ ലഭിച്ചത്. ‘എന്നുമരിക്കും’ എന്ന സുകാന്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടിയും നൽകിയിട്ടുണ്ട്. ഫെബ്രുവരി ഒൻപതിനാണ് ടെലിഗ്രാം ആപ്പിലൂടെ ഈ സംഭാഷണം നടന്നത്. മാർച്ച് 24-നാണ് തിരുവനന്തപുരം പേട്ടയ്ക്കുസമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Source link