ആരു മാറ്റി ആ ഉത്തരക്കടലാസ്, ജോലി ലഭിക്കാഞ്ഞതിൽ 28 വർഷമായി 63-കാരന്റെ പോരാട്ടം

രാമനാട്ടുകര(കോഴിക്കോട്): വയസ്സ് 63 ആയെങ്കിലും തനിക്ക് കിട്ടേണ്ടിയിരുന്നതെന്ന് ഉറച്ച് വിശ്വസിക്കുന്ന ജോലിക്കായ് 28 വർഷമായി നിയമപോരാട്ടത്തിലാണ് വൈദ്യരങ്ങാടി അയനം വീട്ടിൽ വേലായുധൻ. 1997-ൽ കേരള സർവകലാശാല നടത്തിയ ടൈപ്പിസ്റ്റ് നിയമനത്തിലെ ക്രമക്കേടുകളാണ് തന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴലായതെന്ന് വേലായുധൻ പറയുന്നു.1995-ലാണ് നിയമനത്തിനായി സർവകലാശാലയുടെ വിജ്ഞാപനം വന്നത്. പ്രായോഗിക പരീക്ഷയും അഭിമുഖവും കഴിഞ്ഞപ്പോൾ ജോലി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ, 1997-ൽ പട്ടിക വന്നപ്പോൾ റാങ്ക് 136. നാലുതവണ കാലിക്കറ്റ് സർവകലാശാലയിലും മൂന്നുതവണ കേരള സർവകലാശാലയിലും റാങ്ക് ലിസ്റ്റിൽ വരുകയും ചെയ്തിട്ടുണ്ട്. അന്നത്തെക്കാൾ നന്നായി പരീക്ഷ എഴുതിയതിനാൽ പട്ടികയിൽ പിന്നോട്ടു പോയതിൽ പിഴവുണ്ടെന്ന് വേലായുധൻ ഉറപ്പിച്ചു.
Source link