WORLD

കുടുക്കിയതാണ്, ലഹരി ഉപയോഗിക്കാറില്ലെന്ന് അഭിരാജ്; ‘കളമശ്ശേരി കഞ്ചാവിൽ’ എസ്എഫ്ഐ–കെഎസ്‌യു പോര്


കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പര ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്‍യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്‍യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ 2 പേർ കെഎസ്‍യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു; ഇതു പാടേ തള്ളുകയാണു കെഎസ്‍യു. ഇന്നലെ രാത്രി പോളിടെക്നിക്കിന്റെ പെരിയാർ ഹോസ്റ്റലിൽ നാർക്കോട്ടിക് സെൽ, ‍ഡാൻസാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവർ നടത്തിയ റെയ്‍ഡിൽ 3 പേർ അറസ്റ്റിലാവുകയും 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിലെ ഒന്നാം നിലയിലുള്ള ജി–11 മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശിനെ (21) ഈ കേസിൽ അറസ്റ്റ് ചെയ്തു. ഈ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപനയ്ക്ക് തയാറാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. ആകാശിന്റെ മുറിയിൽനിന്ന് കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.


Source link

Related Articles

Back to top button