WORLD

മരുന്നുവിതരണം: കുടിശിക നൽകാത്തതിനാൽ കമ്പനികൾ പിൻവാങ്ങുന്നു


കോഴിക്കോട് ∙ നാലുവർഷത്തെ കുടിശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) ഉറപ്പ് ലംഘിക്കപ്പെട്ടതോടെ അടുത്ത വർഷത്തെ മരുന്നു വിതരണത്തിൽനിന്ന് കമ്പനികൾ പിൻവാങ്ങുന്നു. ടെൻഡർ തുറക്കുന്നതിനു മുൻപ് പിൻവലിക്കാമെന്ന വ്യവസ്ഥ പ്രകാരം പിന്മാറുകയാണെന്നു കാണിച്ചാണ് കമ്പനികൾ നോട്ടിസ് നൽകിയത്. ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമത്തിനു  വഴിവയ്ക്കുന്ന  സർക്കാർ നടപടികളുടെ തുടർച്ചയാണ് കമ്പനികളുടെ മുഖംതിരിക്കൽ. 2020 മുതലുള്ള 600 കോടിയോളം രൂപയുടെ കുടിശികയിൽ 150 കോടി രൂപ മാത്രമാണ് ഇതുവരെ കമ്പനികൾക്കു കൊടുത്തത്. 150 കോടി കൂടി മാർച്ച് 31നു മുൻപ് നൽകുമെന്നും ശേഷിക്കുന്ന തുക കെഎഫ്സിയിൽ നിന്ന് വായ്പയെടുത്ത് നൽകുമെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് 187 കമ്പനികൾ ഫെബ്രുവരി രണ്ടാം വാരം ടെൻഡർ സമ‍ർപ്പിച്ചത്. ഈ സാമ്പത്തിക വർഷത്തെ മൂന്നാംപാദ മരുന്നുവിതരണവും പൂർത്തിയാക്കിയിരുന്നു.


Source link

Related Articles

Back to top button