KERALA

കോടമഞ്ഞിന്റെ തണുപ്പ്, മുത്ത് പൊഴിയുന്ന വെള്ളച്ചാട്ടം; വാഴ്‌വാന്തോളിലേക്കു പോയി വരയാടുകളെ കണ്ടാലോ…


കാട്ടാറിന്റെ സൗന്ദര്യം, കോടമഞ്ഞിന്റെ തണുപ്പ്, വരയാടുകള്‍ക്കും കാട്ടുപോത്തുകള്‍ക്കും മലയണ്ണാനും ഇടയിലൂടെ ഉള്‍ക്കാടിന്റെ സൗന്ദര്യം തേടിയുള്ളൊരു യാത്ര. അതാണ് വാഴ്വാന്തോള്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. സഹ്യന്റെ താഴ്‌വരയില്‍ അധികമാരും കടന്നുചെന്നിട്ടില്ലാത്തയിടം. അവിടെ പിച്ചകമാമരക്കൊമ്പിലാണ് കാട്ടാറിന്റെ ചന്തമറിയിക്കുന്ന വെള്ളച്ചാട്ടം. പേപ്പാറ വന്യജീവിസങ്കേതത്തിന്റെ പരിധിയിലാണ് സഞ്ചാരികളെ കൊതിപ്പിക്കുന്ന വാഴ്വാന്തോള്‍ എന്നയിടം.ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടയിടംകൂടിയാണ് വാഴ്വാന്തോള്‍. കുന്നുകളും പുല്‍മേടുകളും പിന്നിട്ട് മുത്തുകള്‍ പൊഴിയുന്ന കുളിര്‍വെള്ളത്തില്‍ ഒന്നു കുളിക്കുന്നതോടെ യാത്രാക്ഷീണവുമകറ്റാം. ഔഷധസസ്യങ്ങള്‍ നിറഞ്ഞ ബോണക്കാടന്‍ മലകളിലൂടെ ഒഴുകിയെത്തുന്ന വാഴ്വാന്തോളിലെ വെള്ളം ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നതാണ്. മരുന്നുചെടികളുടെ മണവും ചീവീടുകളുടെ ചിലമ്പൊച്ചയും കണ്ടും കേട്ടുമറിഞ്ഞൊരു യാത്ര. ഇതിനിടയില്‍ മലയണ്ണാനും വരയാടുകളും മലമുഴക്കി വേഴാമ്പലുകളും കൂട്ടിനെത്തും. ചിലപ്പോള്‍ കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളുമുണ്ടാവും. എന്നാല്‍ ഒന്നും ആക്രമണകാരികളല്ല.


Source link

Related Articles

Back to top button