ഗാന്ധിജിയുടെ ഇഷ്ട ഭൂമി; പാക്കിസ്ഥാന്റെ ‘കറവപ്പശു’, നഷ്ടമായത് പതിനായിരങ്ങളെ; സ്വതന്ത്ര ബലൂചിസ്ഥാനായി പോരാട്ടം

ഇസ്‌ലാമാബാദ് ∙ ക്വറ്റ – പെഷാവർ ജാഫർ എക്സ്പ്രസ് തട്ടിയെടുത്ത് 182 പേരെ ബന്ദികളാക്കി പാക്കിസ്ഥാനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ബലൂച് ലിബറേഷൻ ആർമി. പാക്കിസ്ഥാനിൽനിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്. ഈ പോരാട്ടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.പാക്കിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികൾ ജീവിക്കുന്നു. പാക്കിസ്ഥാനിലെ ബലൂചി അധിവാസപ്രദേശമാണ് ബലൂചിസ്ഥാൻ. ഇറാനിൽ ബലൂചികൾ പാർക്കുന്ന പ്രവിശ്യയാണ് സിസ്റ്റാൻ ബലൂചിസ്ഥാൻ. വിസ്‌തൃതിയിൽ പാക്കിസ്‌ഥാന്റെ മൂന്നിൽ രണ്ടുണ്ട് പ്രകൃതിവാതക നിക്ഷേപവും ഇരുമ്പ്, സൾഫർ, ക്രോമൈറ്റ്, കൽക്കരി, മാർബിൾ തുടങ്ങിയ ധാതുക്കളും കൊണ്ടു സമ്പന്നമായ ബലൂചിസ്‌ഥാൻ. പക്ഷേ, ജനസംഖ്യയുടെ അഞ്ചിലൊന്നേയുള്ളൂ അവിടെ. ഔദ്യോഗികമായി 1948 ൽ പാക്കിസ്‌ഥാന്റെ ഭാഗമായെങ്കിലും ബലൂചിസ്‌ഥാനു പ്രവിശ്യാപദവി കിട്ടുന്നത് 1970-ൽ മാത്രമാണ്. ഇതു ബലൂചികളോടുള്ള ഇസ്‌ലാമാബാദിന്റെ ചിറ്റമ്മ നയത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു.
Source link