WORLD

ഗാസയിലെ റഫായിൽ ഇസ്രയേൽ കൂട്ടക്കുരുതി; 15 പലസ്തീൻ രക്ഷാപ്രവർത്തകരെ വെടിവച്ച് കൊന്നു കുഴിച്ചുമൂടി


ദെയ്ർ അൽ ബാല (ഗാസ) ∙ കൂട്ടക്കുഴിമാടത്തിന്റെ മണ്ണു നീക്കുമ്പോൾ യൂണിഫോമിട്ട ശരീരങ്ങൾ. അവരിൽ ചിലരുടെ കൈകൾ കെട്ടിവച്ചിരുന്നു. ഇസ്രയേൽ സൈന്യം ബുൾഡോസർ കൊണ്ടു കുഴിയെടുത്ത് രക്ഷാപ്രവർത്തകരുടെ ആംബുലൻസുകൾ വരെ മൂടിയ കാഴ്ച.ഒരാഴ്ച മുൻപ് തെക്കൻ ഗാസയിലെ റഫായിലുള്ള ടെൽ അൽ സുൽത്താനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ പലസ്തീൻ റെഡ് ക്രസന്റ് സംഘടനയുടേതടക്കം 15 പ്രവർത്തകരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. ഇവരെ ഓരോരുത്തരെയായി വെടിവച്ച് കൊല്ലുകയായിരുന്നെന്ന് യുഎൻ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ഓഫിസിന്റെ മേധാവി ജോനാഥൻ വിറ്റാൾ പറഞ്ഞു. 8 റെഡ് ക്രസന്റ് പ്രവർത്തകരുടെയും 6 സിവിൽ ഡിഫൻസ് പ്രവർത്തകരുടെയും ഒരു യുഎൻ ജീവനക്കാരന്റെയും മൃതദേഹങ്ങളാണ് വീണ്ടെടുത്തത്.


Source link

Related Articles

Back to top button