KERALA

വിദ്യാര്‍ത്ഥികളെ ഒരേ നിലയിലല്ല പരിഗണിക്കുന്നത്,നീറ്റ് പിജി പരീക്ഷ രണ്ടുഷിഫ്റ്റിൽ നടത്തരുതെന്ന് കോടതി


ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ രണ്ടുഷിഫ്റ്റായി നടത്തുന്നത്‌ തടഞ്ഞ് സുപ്രീംകോടതി. വിദ്യാർഥികൾക്ക് തുല്യാവസരം ലഭിക്കണമെന്ന് ­ചൂണ്ടിക്കാട്ടിയ കോടതി മുൻനിശ്ചയിച്ചപോലെ ജൂൺ 15-ന് ഒറ്റഷിഫ്റ്റിൽ പരീക്ഷ നടത്താൻ തയ്യാറെടുക്കണമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനോട് (എൻബിഇഎംഎസ്) നിർദേശിച്ചു. ഒറ്റഷിഫ്റ്റാക്കുമ്പോൾ കാലതാമസം വരുന്നുണ്ടെങ്കിൽ പരീക്ഷത്തീയതി നീട്ടാൻ സമീപിക്കാമെന്നുവ്യക്തമാക്കിയ കോടതി, എന്നുകരുതി പരീക്ഷ നടത്താൻ ശ്രമിക്കാതിരിക്കരുതെന്നും കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.രണ്ടുഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരായ ഹർജികൾ അടിയന്തരമായി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ. ഹർജി ജൂലായ് 14-ന് വീണ്ടും പരിഗണിക്കും.


Source link

Related Articles

Back to top button