KERALA
ഇരുട്ട്, വെടിയൊച്ച, ഉറങ്ങിയിട്ട് നാലുദിവസമായി; നാട്ടിലെത്തിക്കാൻ ആരുമില്ലെന്ന് മലയാളി വിദ്യാർഥികൾ

കോഴിക്കോട്: ”രാത്രിയായാല്‍ വൈദ്യുതിയുണ്ടാവില്ല, തുള്ളിവെളിച്ചമില്ലാതെ ഇരുട്ടിലാണ് നേരംപുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്ദങ്ങള്‍ കേള്‍ക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാല്‍ മതി. തമിഴ്നാട്ടുകാരായ വിദ്യാര്‍ഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാന്‍ ആരുമില്ല” -ജമ്മു-കശ്മീര്‍ ബാരാമുള കാര്‍ഷികസര്‍വകലാശാലയിലെ എംഎസ്സി വിദ്യാര്‍ഥിനി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഫാത്തിമ തജ്വ സംസാരിക്കുമ്പോള്‍ത്തന്നെ ഭയപ്പാടിലാണ്.പാകിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള ബാരാമുളയിലെ േസാപ്പൂരിലാണ് ഫാത്തിമ പഠിക്കുന്ന കാര്‍ഷികസര്‍വകലാശാലയുടെ ഓഫ് കാംപസ്. രാത്രിയായാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കും. പിന്നെ വെള്ളംപോലുമുണ്ടാവില്ല.
Source link