WORLD

ജയ്സ്വാൾ തുടങ്ങി, അവസാന ഓവറുകളിൽ പരാഗിന്റെ വെടിക്കെട്ട്, 200 കടന്ന് റോയല്‍സ്; ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു


മുല്ലന്‍പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിന് 206 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ‍ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. 45 പന്തുകൾ നേരിട്ട യശസ്വി ജയ്സ്വാൾ 67 റൺസെടുത്ത് രാജസ്ഥാന്റെ ടോപ് സ്കോററായി. റിയാൻ പരാഗ് (25 പന്തിൽ 43), സഞ്ജു സാംസൺ (26 പന്തിൽ 38) എന്നിവരാണ് രാജസ്ഥാന്റെ മറ്റു റൺവേട്ടക്കാർ. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്്റ്റൻ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേർന്ന് 89 റൺസ് കൂട്ടുകെട്ടാണ് രാജസ്ഥാനു വേണ്ടി പടുത്തുയർത്തിയത്. ആദ്യ ആറോവറിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 53 റൺസ്. വമ്പനടികൾക്കു മാത്രം ശ്രമിക്കാതെ നീണ്ട ഇന്നിങ്സ് കെട്ടിപ്പടുക്കാനായിരുന്നു രാജസ്ഥാൻ ഓപ്പണർമാർ ശ്രമിച്ചുകൊണ്ടിരുന്നത്. 11–ാം ഓവറിൽ പഞ്ചാബ് പേസർ ലോക്കി ഫെർഗൂസനെ മിഡ് ഓഫിലേക്കു പറത്തിയ സഞ്ജുവിനെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പിടിച്ചെടുത്തു. പുറത്തായതിനു പിന്നാലെ മലയാളി താരം ബാറ്റ് വലിച്ചെറിഞ്ഞാണ് രോഷം തീർത്തത്. 


Source link

Related Articles

Back to top button