KERALA

'ഡമ്മി എയര്‍ക്രാഫ്റ്റ്' ട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍; അയച്ചത് 600 ഡ്രോണുകള്‍, നിലംതൊടാതെ പൊട്ടി


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ പാകിസ്താന്‍ തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി 600 ഓളം ഡ്രോണുകളാണ് ഇന്ത്യയിലേക്ക് അയച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാനായിരുന്നു പാകിസ്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യ ഒരുക്കിയ സുസജ്ജമായ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാകിസ്താന്റെ ശ്രമങ്ങള്‍ നിഷ്ഫലമാക്കി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമായി ആയിരത്തിലധികം ആര്‍മി എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകള്‍ പോലെയുള്ള ചെറിയ ലക്ഷ്യങ്ങളെ തകര്‍ക്കാനായി സജ്ജമാക്കിയവയാണ് ഇവ. ഇതിനൊപ്പം 750 ഹ്രസ്വദൂര ലഘു മിസൈല്‍ സംവിധാനവും ഒരുക്കിയിരുന്നു. ഇവ സംയോജതമായാണ് ഡ്രോണുകളെ നേരിട്ടത്. ഡ്രോണുകള്‍ക്കെതിരെ ആകാശ്, ബരാക്, എസ്-400 സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചത്. ഇതിലൂടെ റഡാര്‍ സിഗ്നേച്ചറുകള്‍ പാക് വ്യോമസേനയ്ക്ക് ലഭിക്കുന്നത് കുറയ്ക്കാനുമാകും.


Source link

Related Articles

Back to top button