WORLD

‘തിരിഞ്ഞു നോക്കാതെ ഓടാൻ പറഞ്ഞു; ആ തോക്കുധാരി അകത്തേക്കു കയറി അവരെ മുഴുവൻ വെടിവച്ചു’


ക്വറ്റ (പാക്കിസ്ഥാൻ)∙ ‘അവർ ഞങ്ങളെ ഓരോരുത്തരെയായി പുറത്തിറക്കി. സ്ത്രീകളെയും മുതിർന്നവരെയും മാറ്റി നിർത്തി. ആരെയും ഉപദ്രവിക്കില്ലെന്നാണ് പറഞ്ഞത്. 185 പേരൊക്കെ പുറത്തേക്ക് വന്നു കഴിഞ്ഞപ്പോൾ ചിലരെയൊക്കെ തിരഞ്ഞുപിടിച്ച് മാറ്റി നിർത്തി വെടിവച്ചു’– പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയതിനുശേഷം നടത്തിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായ മുഹമ്മദ് നവീദ് പറയുന്നു. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോകുകയായിരുന്ന പ്രതിദിന ട്രെയിനായ ജാഫർ എക്സ്പ്രസിനു നേരെ ബിഎൽഎ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവർ ഭീതിയിൽനിന്ന് ഇനിയും മുക്തരായിട്ടില്ല. ‘‘ദുർഘടമായ പർവതനിരകൾ താണ്ടി മണിക്കൂറുകൾ നടന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഒരുക്കിയ ട്രെയിനിന് സമീപമെത്തിയത്. സ്ത്രീകൾ യാചിച്ചതു കൊണ്ട് അവർ ഞങ്ങളെ വെറുതെവിട്ടു. തിരിഞ്ഞു നോക്കാതെ ഓടാനാണ് അവർ ഞങ്ങളോടു പറഞ്ഞത്. ഓടുമ്പോൾ മറ്റുചിലരും ഞങ്ങൾക്കൊപ്പം ഉണ്ടെന്ന് കണ്ടു’’–ട്രെയിൻ ആക്രമണത്തിൽനിന്ന് രക്ഷപെട്ട 38കാരൻ ബാബർ മാസിഹ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.


Source link

Related Articles

Back to top button