KERALA

യുഎസിന്റെ വെടിനിർത്തൽക്കരാർ അംഗീകരിച്ച് ഇസ്രയേൽ; നിർദേശം വിശദമായി പഠിക്കുകയാണെന്ന് ഹമാസ്


വാഷിങ്ടൺ: ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു.യുഎസിന്റെ താത്കാലിക വെടിനിർത്തൽ-ബന്ദിമോചന നിർദേശവുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് നെതന്യാഹു ഉറപ്പുനൽകിയതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട്‌ ചെയ്തു. 60 ദിവസത്തെ വെടിനിർത്തലാണ് കരാർ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ പറഞ്ഞു. ഇക്കാലയളവിൽ ഗാസയിൽ ജീവനോടെയുണ്ടെന്നു കരുതുന്ന 10 ബന്ദികളെ ഹമാസ് കൈമാറണം. ഒപ്പം മരിച്ച 18 പേരുടെ മൃതദേഹങ്ങളും.


Source link

Related Articles

Back to top button