ലോകത്തെ ഏറ്റവും വലിയ കറൻസി; 8000 കിലോ ഭാരമുള്ള ‘റയ് സ്റ്റോൺ’

ലോകത്തെല്ലായിടത്തും തന്നെ കറൻസി ഉപയോഗിക്കുന്നുണ്ട്. നോട്ടുകളായും നാണയങ്ങളുമായിട്ടും ഡിജിറ്റൽ മണിയായിട്ടുമൊക്കെ കറൻസി മൂല്യം അടയാളപ്പെടുത്തപ്പെടുന്നു. ലോകത്തെ ഏറ്റവും വലുപ്പമുള്ളതും വിചിത്രവുമായ കറൻസി പസിഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിലാണ്. റയ് സ്റ്റോൺ എന്നറിയപ്പെടുന്ന നടുക്ക് ദ്വാരമുള്ള, വൃത്താകൃതിയിലുള്ള ഈ കല്ലുകൾക്ക് 12 അടി വരെയാണു വ്യാസം. 8000 കിലോ വരെയാണ് ഇവയുടെ ഭാരം. ചുണ്ണാമ്പുകല്ലുകൾ കൊത്തിയെടുത്താണ് ഇവ നിർമിക്കുന്നത്. സോളമൻ ദ്വീപുകളിലെ യാപ് എന്ന ദ്വീപിലാണ് ഇവ ഉപയോഗിക്കുന്നത്. പലോ എന്ന മറ്റൊരു ദ്വീപിലേക്ക് സാഹസികയാത്ര നടത്തിയാണ് ഈ കല്ലുകൾ കൊത്തിയെടുത്ത് കൊണ്ടുവരുന്നത്. ഇവയുടെ മൂല്യത്തിനു പിന്നിലുള്ളത് ഈ യാത്രയുമായി ബന്ധപ്പെട്ട സാഹസികത തന്നെയാണ്.ഇത്തരം കല്ലുകളെ കറൻസികളായി ഉപയോഗിക്കിക്കുന്നത് യാപ് ദ്വീപിൽ സർക്കാർ നിരോധിച്ചിരിക്കുകയാണ് ഇപ്പോൾ. ലോകത്തുണ്ടായ മറ്റു ചില കറൻസി കൗതുകങ്ങൾ അറിഞ്ഞാലോ. മുൻ യൂറോപ്യൻ രാജ്യമായ യൂഗോസ്ലാവ്യ എൺപതുകളുടെ അവസാനത്തിൽ വൻ വിലക്കയറ്റത്തെ നേരിട്ടു. എല്ലാ വസ്തുക്കൾക്കും വില കൂടിയതോടെ സർക്കാർ വിലകൂടിയ ഒരു നോട്ടുമിറക്കി. അൻപതിനായിരം കോടി ദിനാരയുടെ ഈ നോട്ടിനു ഏറ്റവും വലിയ സംഖ്യ അടയാളപ്പെടുത്തിയ നോട്ട് എന്ന ഖ്യാതി സ്വന്തമായി. യൂഗോസ്ലാവ്യ എന്ന രാജ്യം ഇന്നില്ല. ക്രൊയേഷ്യ, മോണ്ടിനെഗ്രോ, സെർബിയ, സ്ലോവെനിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങൾ യൂഗോസ്ലാവ്യയിൽ നിന്നു വന്നതാണ്.
Source link