KERALA

റോഡപകടത്തിൽപ്പെട്ടാൽ ഇനി കാഷ്‌ലെസ് ചികിത്സ; വിജ്ഞാപനമിറക്കി കേന്ദ്ര ഗതാഗതമന്ത്രാലയം


ന്യൂഡൽഹി: പൊതുറോഡുകളിൽ വാഹനാപകടങ്ങൾക്ക് ഇരയാകുന്നവർക്ക് നിർദിഷ്ട ആശുപത്രികളിൽ ഒന്നരലക്ഷം രൂപവരെ അടിയന്തര കാഷ്‌ലെസ്‌ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നിലവിൽവന്നു. രാജ്യവ്യാപകമായി സർക്കാർ-സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും.അപകടമുണ്ടായി ഏഴുദിവസംവരെയാണ് പദ്ധതിയുടെ ആനുകൂല്യം. തിങ്കളാഴ്ചമുതൽ പദ്ധതി നിലവിൽവന്നു. പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ്‌ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കിൽ, പ്രാഥമികമായി സൗജന്യചികിത്സ ലഭിക്കും. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025’ എന്ന പദ്ധതിസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനമിറക്കി.


Source link

Related Articles

Back to top button