ഇനി ഐപിഒ പെരുമഴ; വരിയിൽ 150ലേറെ കമ്പനികൾ, ലീല ഹോട്ടൽസിന് മികച്ച ജിഎംപി, ‘രഹസ്യമായി’ അപേക്ഷിച്ച് ഗ്രോ

ഇക്കുറി മൺസൂൺ (Monsoon) പ്രതീക്ഷിച്ചതിലും നേരത്തേയെത്തിയെങ്കിൽ ഇന്ത്യൻ മൂലധന വിപണിയിൽ പക്ഷേ, ഐപിഒ (IPO) ‘പെരുമഴ’ എത്തുന്നത് അൽപം വൈകിയാണ്. എന്നാൽ, പുലി പതുങ്ങുന്നത് കുതിച്ചുചാടാനാണ് എന്നുപറയും പോലെ ഐപിഒയ്ക്കായി കാത്തുനിൽക്കുന്നതോ 150 മുതൽ 200 വരെ കമ്പനികളും. 2024ൽ 91 കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപന (Initial Public Offering) സംഘടിപ്പിച്ചത്. ഇവ സംയോജിതമായി റെക്കോർഡ് 1.60 ലക്ഷം കോടി രൂപയും സമാഹരിച്ചു. മുഖ്യധാര ഐപിഒകളുടെ (Mainboard IPO) മാത്രം കണക്കാണിത്.ഈ വർഷം ഏപ്രിൽ വരെ 10 മെയിൻ ബോർഡ് ഐപിഒകൾ നടന്നു. സമാഹരിച്ചത് 18,704 കോടി രൂപയും. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) മുന്നിൽ ഇതിനകം 75 കമ്പനികൾ ഐപിഒയ്ക്കുള്ള അപേക്ഷ (DRHP) സമർപ്പിച്ച് അനുമതിക്കായി കാത്തിരിപ്പുണ്ട്. 2025ന്റെ രണ്ടാംപകുതിയോടെ ആകെ എണ്ണം 150 മുതൽ 200 വരെ ആകാമെന്നാണ് റിപ്പോർട്ടുകൾ. അതായത്, കഴിഞ്ഞവർഷത്തെ റെക്കോർഡ് മറികടന്നേക്കാം.ഈ ആഴ്ച 9 കമ്പനികൾ, ‘ലീല’ തുടങ്ങിഅപേക്ഷ ‘രഹസ്യമാക്കി’ ഗ്രോ; എന്തിന്?സ്റ്റോക്ക് ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ (Groww) കാത്തിരിപ്പിന് വിരാമമിട്ട് ഐപിഒയ്ക്കുള്ള അപേക്ഷ സെബിക്ക് സമർപ്പിച്ചു. എന്നാൽ, ഡിആർഎച്ച്പി സമർപ്പിക്കാൻ ‘രഹസ്യ’ (Confidential) വഴിയാണ് കമ്പനിയുടെ മാതൃകമ്പനിയായ ബില്യൻബ്രെയിൻസ് ഗ്യാരിജ് വെഞ്ച്വേഴ്സ് (Billionbrains Garage Venture) തിരഞ്ഞെടുത്തത്. മേയ് 24ന് സെബിയുടെ പ്രീ-ഫയലിങ് മെക്കാനിസം വഴിയാണ് (pre-filing route) അപേക്ഷിച്ചത്. രേഖകൾ പരസ്യമാക്കാതെ ഐപിഒ അപേക്ഷയിന്മേൽ സെബിയുടെ പ്രതികരണം നേടാമെന്നതാണ് ഈ വഴി തിരഞ്ഞെടുത്താലുള്ള ഗുണം.
Source link