KERALA

ഗോവയിൽ പോയാൽ ഇനി ‘അന്റാർട്ടിക്ക’ കാണാം; ഇന്ത്യയിലെ ആദ്യ പോളാർ മ്യൂസിയം ഒരുങ്ങുന്നു


കൊച്ചി: അന്റാർട്ടിക്കയിലേക്ക് ഒരു യാത്ര പോകാൻ 55 ലക്ഷം രൂപ ചെലവാക്കണം,ഭൂമിയിലെത്തന്നെ ഏറ്റവും ചെലവേറിയ യാത്രയാണത്.എന്നാൽ ഏറെ വൈകാതെ ഗോവയിൽ പോയാൽ ‘അന്റാർട്ടിക്ക’ കാണാം.അങ്ങകലെയുള്ള അന്റാർട്ടിക്കയുടെ നിഗൂഢത അനുഭവിച്ചറിയാം. ഗോവ വാസ്കോയിലെ എൻ സി പി ഒ ആർ (നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്) അങ്കണത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ പോളാർ ആന്റ് ഓഷ്യൻ മ്യൂസിയം ഒരുങ്ങുന്നത്. വിനോദസഞ്ചാരികൾക്കും സ്കൂൾ കുട്ടികൾക്കും ഗവേഷകർക്കുമെല്ലാം അപൂർവാനുഭവമാകുന്ന ലോകോത്തര നിലവാരമുള്ള മ്യൂസിയം രൂപകൽപ്പന ചെയ്തത് കൊൽക്കത്തയിലെ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസിലെ (എൻസിഎസ്എം) ഡിസൈനർമാർമാരാണ്. 20 കോടി രൂപയാണ് നിർമാണചെലവ്.രണ്ടു വർഷത്തിനകം മ്യൂസിയം സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എൻസി പി ഒ ആർ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് പറഞ്ഞു. അന്റാർട്ടിക്കയിലെയും ആർക്ടിക്കിലെയും മഞ്ഞുമൂടിയ ഭൂപ്രകൃതിയിലും തെക്കൻ സമുദ്രത്തിന്റെ ആഴങ്ങളിലും ഹിമാലയത്തിന്റെ ഉയരങ്ങളിലും പോകുന്ന അത്യപൂർവ്വമായ അനുഭവം മ്യൂസിയം സന്ദർശകർക്ക് നൽകും. മ്യൂസിയത്തിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് അൻ്റാർട്ടിക്കയുടെ കൊടുംതണുപ്പുള്ള ഐസ് തുരങ്കത്തിലൂടെ യാത്ര തുടങ്ങാം. ഇന്ത്യയുടെ ബൃഹത്തായ പര്യവേഷണങ്ങളും മൈത്രി, ഭാരതി, ഹിമാദ്രി തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളും ശാസ്ത്രജ്ഞർ നേരിടുന്ന വെല്ലുവിളികളും വിജയങ്ങളും അടുത്തറിയാം.


Source link

Related Articles

Back to top button