കൂട്ടക്കുഴപ്പത്തിലാക്കി ട്രംപ്; രൂപയ്ക്ക് റെക്കോർഡ് തകർച്ച, മൂല്യം 88ലേക്ക്, ഓഹരി വിപണികളും വീണു

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അനുമിനിയത്തിനും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ തകർന്ന് ഓഹരി വിപണികളും രൂപയും. യുഎസ് ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ആഗോളതലത്തിൽ ഓഹരി വിപണികളെ അപ്പാടെ ഉലച്ചു.ഡോളറിനെതിരെ 45 പൈസ ഇടിഞ്ഞ് 87.94ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വൈകാതെ എക്കാലത്തെയും താഴ്ചയായ 87.96ലേക്കും കൂപ്പുകുത്തി. ട്രംപിന്റെ പുതിയ ‘തീരുവ’ മുന്നറിയിപ്പിന് പിന്നാലെ യൂറോയും യെന്നും പൗണ്ടുമടക്കം പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 108.44 വരെ കത്തിക്കയറി. ഇതോടെ രൂപയും വീഴുകയായിരുന്നു.റിസർവ് ബാങ്ക്, കഴിഞ്ഞവാരം റീപ്പോനിരക്ക് 0.25% കുറച്ചതും രൂപയ്ക്ക് തിരിച്ചടിയാണ്. റീപ്പോ കുറഞ്ഞതിന് ആനുപാതികമായി ഇന്ത്യയിൽ ബാങ്ക് നിക്ഷേപങ്ങളുടെയും പലിശനിരക്ക് കുറയും. ഇതു വിദേശ നിക്ഷേപകരെ അതൃപ്തരാക്കും. അവർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നതാണ് രൂപയെ ദുർബലമാക്കുക. ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയെ വലയ്ക്കുന്നുണ്ട്. രൂപ വൈകാതെ 88ലേക്ക് വീഴുമെന്നാണ് ശക്തമായ വിലയിരുത്തലുകൾ.ഇടിവിനു പിന്നിൽ ഈ കാരണങ്ങളും
Source link