WORLD

പ്രതിഫലം വെട്ടിക്കുറച്ച്, അൺ ക്യാപ്ഡ് പ്ലെയറായി എം.എസ്.ധോണി ഐപിഎലിന് എത്തുമ്പോൾ…; നിത്യഹരിത നായകൻ


2011ൽ മഹേന്ദ്ര സിങ് ധോണി തന്റെ രണ്ടാം ഐപിഎൽ കിരീടം നേടുമ്പോൾ 2 മാസം മാത്രമായിരുന്നു ബിഹാർ സ്വദേശി വൈഭവ് സൂര്യവംശിയുടെ പ്രായം. 14 വർഷത്തിനുശേഷം വൈഭവ് ആദ്യമായി ഐപിഎലിന്റെ ക്രീസിൽ ഇടംപിടിക്കുമ്പോൾ മറു ക്രീസിൽ അതേ ധോണിയുമുണ്ട്. കൂടെ ഓടിയിരുന്നവർ പലരും ഓട്ടം നിർത്തി ‘സ്റ്റാൻഡിൽ’ കയറിയപ്പോഴും പ്രായം വെറുമൊരു സംഖ്യയാണെന്നും വയസ്സ് കൂടുന്തോറും പ്രതിഭയുടെ തിളക്കം കൂടുമെന്നും തെളിയിച്ച് ഐപിഎൽ ക്രിക്കറ്റിലെ നിത്യഹരിത നായകൻ കളത്തിൽ തുടരുന്നു.2008ൽ ആരംഭിച്ച ഐപിഎൽ ക്രിക്കറ്റ് 18–ാം സീസണിലേക്കു കടക്കുമ്പോഴും, ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പറായ നാൽപ്പത്തിമൂന്നുകാരൻ ധോണിയാണ്. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് 5 വർഷം പിന്നിടുന്ന ധോണി ഐപിഎലിലെ പുതിയ നിയമാവലി പ്രകാരം ഇക്കുറി ആഭ്യന്തര താരങ്ങളുടെ (അൺ ക്യാപ്ഡ്) കൂട്ടത്തിലാണ്. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ, പ്രതിഫലവും താരത്തിളക്കവും കുറച്ചെത്തുന്ന ധോണി പുതിയ സീസണിൽ ആരാധകർക്കായി കരുതിവയ്ക്കുന്ന സ‍‍ർപ്രൈസുകൾക്കായി കാത്തിരിക്കുകയാണ് ലോകം. 


Source link

Related Articles

Back to top button