KERALA
ബിഹാറിൽ ഒൻപതുകാരിയെ ബലാത്സംഗംചെയ്തു, കഴുത്തറത്തുകൊന്നു; ചികിത്സ നിഷേധിച്ചെന്ന് കോൺഗ്രസ്, പ്രതിഷേധം

പട്ന: ബിഹാറിലെ മുസാഫര്‍പുരില്‍ ബലാത്സംഗത്തിനും മാരകമായ അതിക്രമത്തിനും ഇരയായ ഒന്‍പതുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ്. സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബിഹാർ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം ആരോപിച്ചു. പട്ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (പിഎംസിഎച്ച്) വെച്ച് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു കുട്ടി മരിച്ചത്.മേയ് 26-നാണ് ഒൻപതുവയസ്സുള്ള ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കഴുത്തറത്ത് കൊല്ലാനുളള ശ്രമത്തിനിടെ കുട്ടിയുടെ വോക്കല്‍ കോഡും തകര്‍ന്നു. പ്രതിയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
Source link