KERALA

‘ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, അന്വേഷണം അട്ടിമറിച്ചു’; ആദിത്യ താക്കറെയ്ക്കെതിരേ ദിഷയുടെ പിതാവ്


മുംബൈ: ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിശാ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ശിവസേനാ നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെയുടെപേരില്‍ കേസെടുത്ത് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പിതാവിന്റെ ആവശ്യം. ദിശാ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോടതിയില്‍ തന്റെഭാഗം അവതരിപ്പിക്കുമെന്നും ആദിത്യ താക്കറെ പറഞ്ഞു.മകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്നും സ്വാധീനമുള്ള ചില വ്യക്തികളെ സംരക്ഷിക്കാന്‍ അന്വേഷണം അട്ടിമറിച്ചുവെന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. 2020 ജൂണ്‍ എട്ടിന് മലാഡിന് സമീപം ഒരു കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് വീണാണ് ദിശാ സാലിയന്‍ മരിച്ചത്. സംഭവത്തില്‍ ആദിത്യ താക്കറേയ്ക്കും പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അന്ന് സിറ്റി പോലീസ് അപകടമരണ റിപ്പോര്‍ട്ട് (എഡിആര്‍) പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു. ഈ സംഭവം കഴിഞ്ഞ് ആറുദിവസത്തിനുശേഷം സുശാന്ത് സിങ് രാജ്പുത്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഉദ്ധവ് താക്കറെയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.


Source link

Related Articles

Back to top button