KERALA
‘ഉഗ്രശബ്ദം മാത്രമേ ഓർമ്മയുള്ളൂ, കൂട്ടുകാർ ചിന്നിച്ചിതറി; ചുറ്റും ചോര, നിലവിളികൾ…’

നെല്ലിമൂട്: പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ വിറങ്ങലിച്ച് നെല്ലിമൂട് ഗ്രാമം. നെല്ലിമൂടിന്റെ കലാസാംസ്‌കാരിക, രാഷ്‌ട്രീയ മേഖലയിലെ പ്രിയപ്പെട്ട നാലു യുവാക്കളാണ് മരിച്ചത്. തമിഴ്നാട് മുത്തുപേട്ടയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിലാണ് നെല്ലിമൂട് സ്വദേശികളായ രാജേഷ്, ജയപ്രസാദ്, ഷാജുനാഥ്, രാഹുൽ എന്നിവരെ നാടിനു നഷ്ടമായത്.ശനിയാഴ്ച രാത്രിയിൽ നെല്ലിമൂട്ടിൽനിന്ന് വേളാങ്കണ്ണിക്കു പോയതായിരുന്നു ഇവർ. നാട്ടിൽ ഒരുമിച്ച് കളിച്ചുവളർന്നവർ. നെല്ലിമൂട്ടിലെ ക്ഷേത്രോത്സവങ്ങളിലും മറ്റു സാംസ്‌കാരിക പരിപാടികളിലും മുന്നിൽനിൽക്കാൻ എപ്പോഴും ഇവരുണ്ടാകും. മറ്റുള്ളവരെ സഹായിക്കാനും ഒട്ടും മടിയില്ലാത്ത ഇവരെക്കുറിച്ച് നല്ലതുപറയാൻ മാത്രമേ പരിചിതർക്കാവൂ.
Source link