മുന്നേറാനാകുന്നില്ല, വിപണിയിൽ സർവത്ര സമ്മർദങ്ങൾ

ട്രംപിന്റെ പുതിയ താരിഫ് ‘പ്രഖ്യാപനങ്ങൾ’ വന്നതിനെ തുടർന്ന് ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ആശ്വാസ മുന്നേറ്റം നടത്തിയെങ്കിലും ഐടി, ഫാർമ, ഓട്ടോ മേഖലയിലെ സമ്മർദ്ദത്തിൽ നേട്ടങ്ങൾ കൈവിട്ടു. ഇന്നലെ ആഭ്യന്തര ഫണ്ടുകൾക്കൊപ്പം വിദേശ ഫണ്ടുകളും വാങ്ങലുകാരായതും റഷ്യ-അമേരിക്ക ചർച്ച വിജയമായതും ഖത്തറിന്റെ നിക്ഷേപ പ്രഖ്യാപനങ്ങളും ഇന്ത്യൻ വിപണിയിൽ ആത്മവിശ്വാസം തിരികെ കൊണ്ടു വന്നു.ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ ഇന്ത്യൻ വിപണിയെ നയിച്ചപ്പോൾ ഐടി, ഫാർമ, ഓട്ടോ സെക്ടറുകളുടെ വീഴ്ചയാണ് വിപണിക്ക് കെണിയായത്. ടിസിഎസും, ഇൻഫോസിസും ഇന്ന് 2%ൽ കൂടുതൽ വീണതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തിയത്. സ്‌മോൾ ക്യാപ്-250 സൂചിക 2.3%വും, നിഫ്റ്റി മിഡ് ക്യാപ്-150 സൂചിക 1.5%വും, നിഫ്റ്റി നെക്സ്റ്റ്-50 സൂചിക1.2%വും മുന്നേറ്റം നടത്തിയത് ഇന്ന് റീറ്റെയ്ൽ നിക്ഷേകർക്ക് നേട്ടം നൽകി. ഐടി വീഴുന്നു ഇന്നലെ ഇന്ത്യൻ വിപണിയെ വീഴാതെ താങ്ങിയ ഇന്ത്യൻ ഐടിയുടെ വീഴ്ചയാണ് ഇന്ത്യൻ വിപണിയുടെ നേട്ടങ്ങൾ നഷ്ടമാക്കിയത്. അമേരിക്ക വാഹനങ്ങൾക്കും, മരുന്നുകൾക്കും, സെമികണ്ടക്ടറുകൾക്കും 25% വീതം താരിഫ് എന്ന് ട്രംപ് സൂചിപ്പിച്ചത് ഇന്ന് ഫാർമ, ഓട്ടോ ഓഹരികൾക്ക് ക്ഷീണമായി.
Source link