‘കടുവ എന്നേക്കാള്‍ ഉയരത്തില്‍ ചാടി, തലയ്ക്കടിച്ചു, ഹെല്‍മെറ്റ് തെറിച്ചുപോയി, പിന്നൊന്നും ഓര്‍മയില്ല’

വണ്ടിപ്പെരിയാർ (ഇടുക്കി): ഗ്രാമ്പിയിൽ മയക്കുവെടി വെയ്ക്കുന്നതിനിടെ കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് വനപാലകരായ മനുവും ആരോമലും രക്ഷപ്പെട്ടത്. രണ്ടുപേരും കുമളിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കടുവയെ മയക്കുവെടി വെയ്ക്കുന്ന ദൗത്യസംഘത്തിന്റെ മുൻനിരയിലാണ് മനുവുണ്ടായിരുന്നത്. തൊട്ടുപിന്നിൽ ആരോമലും ഡോക്ടറും. കടുവ തേയിലക്കാടിനുള്ളിൽ ഏത് പൊസിഷനിലായിരുന്നു കിടന്നിരുന്നതെന്ന് അറിയാൻ സാധിച്ചിരുന്നില്ലെന്ന് മനു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.ആദ്യത്തെ വെടി കൊണ്ടോ ഇല്ലയോ എന്ന് കാണാൻ സാധിച്ചിരുന്നില്ലെന്ന് മനു പ്രതികരിച്ചു. തുടർന്ന് വീണ്ടും ഒരു വെടികൂടി വെയ്ക്കാൻ തീരുമാനിച്ചു. വെടികൊണ്ടതും കടുവ നേരെ വന്നു. തേയിലത്തോട്ടത്തിന് നടുവിലായിരുന്നതിനാൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറാനും സാഹചര്യമില്ലായിരുന്നു. തന്റെ പിന്നിലായി ആരോമലും ഡോക്ടറും നിൽക്കുന്നതിനാൽ ഒഴിഞ്ഞുമാറിയാലും അവരിൽ ആർക്കെങ്കിലും ആക്രമണമേൽക്കും. ജീവനുതന്നെ ഭീഷണിയുണ്ടാകും എന്ന ബോധ്യമുണ്ടായിരുന്നതുകൊണ്ട് കടുവയെ തടുക്കുകയല്ലാതെ മറ്റുമാർഗമില്ലായിരുന്നുവെന്ന് മനു പറഞ്ഞു.
Source link