WORLD

സിനിമയിലെ അക്രമങ്ങൾ പരാമർശിച്ച് ഹൈക്കോടതി; എസ്ഐടി ബുദ്ധിമുട്ടിച്ചാൽ കോടതിയിൽ പോകാം


കൊച്ചി ∙ സിനിമയിലെ അക്രമരംഗങ്ങളുടെ ആധിക്യം ജനങ്ങളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നു ഹൈക്കോടതി. ഇത്തരം അക്രമരംഗങ്ങൾ അനഭലഷണീയമായ സ്വാധീനം ജനങ്ങളിൽ ചെലുത്താമെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണു ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവർ സിനിമയിലെയും ദൃശ്യമാധ്യമങ്ങളിലെയും അക്രമരംഗങ്ങളെക്കുറിച്ചു പരാമർശിച്ചത്. പ്രത്യേകാന്വേഷണ സംഘം അനാവശ്യമായി ബുദ്ധിമുട്ടിച്ചാൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയിലെ അക്രമരംഗങ്ങൾ സംബന്ധിച്ചു സംസ്ഥാന വനിതാ കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സമൂഹത്തിൽ ഈയിടെ നടക്കുന്ന പല അക്രമ സംഭവങ്ങളിലും ഉൾപ്പെട്ടവരുടെ പ്രവൃത്തികളും വാക്കുകളും സിനിമാരംഗങ്ങളെ അനുകരിക്കുന്നതാണെന്നു കമ്മിഷൻ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സിനിമ വിനോദവ്യവസായ മേഖലയിൽ സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ, അതിക്രൂര അക്രമങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനു നിയന്ത്രണങ്ങൾ വേണമെന്നുമുള്ള കമ്മിഷന്റെ സത്യവാങ്മൂലത്തെ തുടർന്നാണു കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.


Source link

Related Articles

Back to top button