VIDEO | കണ്ടയ്നറുകൾ കൊല്ലം തീരത്ത് കരയ്ക്കടിഞ്ഞു; ജൂൺ ഒന്ന് വരെ മീൻപിടിത്തം നിരോധിച്ചു

കൊച്ചിയില്‍ മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്നറുകളില്‍ പതിനാലെണ്ണം കൊല്ലം തീരത്തെത്തി. രാവിലെ നാലുമണിയോടെയാണ് ആദ്യ കണ്ടെയ്നര്‍ ആലപ്പാട് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശം രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശം മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഒന്ന് എന്നിങ്ങനെയാണ് കണ്ടെയ്നറുകൾ എത്തിയിട്ടുള്ളത്. കരിത്തുറ ഭാഗത്തു കണ്ട കണ്ടെയ്നർ കരയിലേക്ക് കയറിയിട്ടില്ല. കണ്ടെയ്നറുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റംസ് അധികൃതർ ഉച്ചയോടെ എത്തും. നിലവിൽ ജൂൺ ഒന്ന് വരെ പ്രദേശത്ത് മീൻ പിടിത്തം നിരോധിച്ചിരിക്കുകയാണ്. തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇതില്‍നിന്ന് ചരക്കുകള്‍ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും കസ്റ്റംസ് മറൈന്‍ ആന്‍ഡ് പ്രിവന്റീവ് യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്. കരതൊടുന്നതനുസരിച്ച് സംഘമെത്തി കണ്ടെയ്നറുകള്‍ പരിശോധിക്കുകയും അപകടകരമല്ലാത്ത വസ്തുക്കളുള്ളത് കൊച്ചി തുറമുഖത്തേക്ക് എത്തിക്കും. ഇല്ലെങ്കില്‍ സമീപത്തെ കസ്റ്റംസ് ഓഫീസിന്റെ കസ്റ്റഡിയിലാകും.
Source link