‘യാഥാർഥ്യമാകില്ല എന്നുകരുതിയത് യാഥാർഥ്യമാക്കി, ദേശീയപാത മുഴുവനായും പൊളിഞ്ഞുപോകുമെന്ന് ആരും കരുതണ്ട’

തിരുവനന്തപുരം: ഒരിക്കലും യാഥാര്‍ഥ്യമാകില്ല എന്ന് കരുതിയ ദേശീയപാത യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇത് ഒരിക്കലും സാധിക്കുമായിരുന്നില്ല എന്നും വികസന മേഖലകളില്‍ സംസ്ഥാനം ഒമ്പത് കൊല്ലം പിന്നോട്ട് പോയേനെ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ദേശീയപാതയിലെ വിള്ളലുകളെ സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഗൗരവകരമായ പരിശോധന നടത്തുമെന്നും ചെറിയ പ്രശ്നങ്ങളുടെ പേരില്‍ ദേശീയപാത ആകെ പൊളിഞ്ഞുപോകുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഒരുമാസത്തിലേറെയായി നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്താന്‍ സാധിച്ചതായും സര്‍ക്കാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാടിന്റെ എല്ലാ മേഖലകളിലും പുരോഗതിയാണ് കാണാന്‍ സാധിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. ‘എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഒരു മാസത്തിലേറേയായി വാര്‍ഷിക ആഘോഷ പരിപാടിയുമായി എല്ലാ ജില്ലയിലും എത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടു. നാടിന്റെ എല്ലാ മേഖലയിലും പുരോഗതിയാണ്. വിദ്യാഭ്യാസ മേഖല മികച്ചതായി. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഈ കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് നമ്മള് കുറെ പുറകിലേക്ക് പോയേനെ,’ മുഖ്യമന്ത്രി പറഞ്ഞു.
Source link