WORLD
പപ്പടം ഒട്ടിച്ച പോലെ തലച്ചോർ, പായയിൽ ശരീരം പെറുക്കിക്കൂട്ടി, അഹങ്കാരം ഇതുവരെ!; ഇത് ദേവികയുടെ ജീവിതം

ട്രെയിൻ തട്ടി തിരിച്ചറിയാനാകാത്ത വിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന് തട്ടി മരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്.
Source link