‘ലേറ്റായി വന്നാലും ലേറ്റസ്റ്റ്’; ഒടുവില്‍ സ്വരാജിലേക്കെത്തി, പരിഗണിച്ചത് മൂന്ന് കാര്യങ്ങള്‍

തിരുവനന്തപുരം: ‘ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരണം’ എന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ സിപിഎം സ്വീകരിച്ച രീതി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് കുറച്ചുകാലമായി സ്വീകരിക്കുന്നരീതി നിലമ്പൂരിലും അവർ ഏതാണ്ട് പാലിച്ചു. എന്നാൽ, ആ പ്രഖ്യാപനത്തിനുശേഷമുണ്ടായ രാഷ്ട്രീയസാഹചര്യം സിപിഎമ്മിന്റെ സ്ഥാനാർഥി നിർണയത്തെയും സ്വാധീനിച്ചു.സർക്കാരിനെയും എൽഡിഎഫിനെയും വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം രാജിവെച്ച പി.വി. അൻവറിനെ തളയ്ക്കുകയെന്നതാണ് നിലമ്പൂർ കളത്തിൽ പോരിനിറങ്ങുന്പോൾ സിപിഎമ്മിന്റെ പ്രഥമപരിഗണന. അതിന് ഇടതുവോട്ടുകൾക്കൊപ്പം, മറുപക്ഷത്തെയും സ്വാധീനിക്കാനാവുന്ന പൊതുസ്വതന്ത്രനെ പരീക്ഷിക്കാമെന്ന ആലോചനയിലേക്ക് പാർട്ടി നീങ്ങിയതും അങ്ങനെയാണ്. അതിനായി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ നിലമ്പൂരിൽ ചുമതലക്കാരനാക്കുകയും ചെയ്തു.
Source link