KERALA

വഖഫ് കേസ്: കപില്‍ സിബല്‍ ഹാജരായത് ആര്‍ക്കുവേണ്ടി? സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ അവകാശതര്‍ക്കം


കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവകാശ തര്‍ക്കം. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആര്‍ക്കുവേണ്ടി ഹാജരായെന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരേ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരായത് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണെന്ന് നാഷണല്‍ ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു. കപില്‍ സിബല്‍ ഹാജരായത് തങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണെന്നാണ് മുസ്ലീം ലീഗ് അവകാശപ്പെടുന്നത്. എന്നാല്‍, മുസ്ലീം ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും കപില്‍ സിബലുമായി ഒത്തുചേര്‍ന്ന് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും അബ്ദുല്‍ അസീസ് ആരോപിച്ചു. മുസ്ലീം ലീഗ് ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്യാത്തതുകൊണ്ടാണ് സുപ്രീംകോടതിയിലെ ആദ്യ അഞ്ച് ഹര്‍ജികളില്‍ ഉള്‍പ്പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button