INDIA

വാഹനങ്ങൾക്കും ട്രംപിന്റെ താരിഫ് അടി; ടാറ്റാ മോട്ടോഴ്സ് ഉൾപ്പെടെ ഓഹരികളിൽ വൻ വീഴ്ച, കൂടുതൽ തിരിച്ചടി വാഹനഘടക കമ്പനികൾക്ക്


യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയുടെ പുതിയ ഇര വാഹനക്കമ്പനികൾ. ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം 25% ഇറക്കുമതി തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ ചുമത്തുന്നത് ഉറച്ചതീരുമാനമാണെന്നും വിട്ടുവീഴ്ചയ്ക്കോ ഇളവിനോ ചർച്ചകൾക്ക് ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു പിന്നാലെ ലോകത്തെ ഒട്ടുമിക്ക വാഹന നിർമാണക്കമ്പനികളുടെയും ഓഹരികൾ കൂപ്പുകുത്തി.യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങൾക്കും തീരുവ ബാധകമാണെന്ന് വ്യക്തമായതോടെ, ഈ രംഗത്തെ കമ്പനികളുടെ ഓഹരികളും നിലംപൊത്തി. ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികളായ സോന ബിഎൽഡബ്ല്യു, സംവർധന മദേഴ്സൺ, ഭാരത് ഫോർജ്, മദേഴ്സൺ സുമി തുടങ്ങിയവയുടെ ഓഹരികൾ 8 ശതമാനം വരെ ഇടിഞ്ഞു. ട്രംപിനെതിരെ പ്രതിഷേധം ശക്തംഇന്ത്യൻ കമ്പനികളുടെ വീഴ്ചടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികൾ എന്നിവയാണ് ട്രംപിന്റെ പുതിയ തീരുവനയത്തിനു പിന്നിലെ കനത്ത ഓഹരി തകർച്ച നേരിട്ടത്. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിവില ഇന്നു 6 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ (ജാഗ്വർ ലാൻഡ് റോവർ) മുഖ്യ വിപണികളിലൊന്നാണ് യുഎസ്. ജെഎൽആറിന്റെ മൊത്തം വരുമാനത്തിൽ 22 ശതമാനം ലഭിക്കുന്നത് യുഎസിൽ നിന്നാണ്. ടാറ്റാ മോട്ടോഴ്സിന്റെ സംയോജിത വരുമാനത്തിന്റെ 15 ശതമാനവും വരുമിത്.


Source link

Related Articles

Back to top button