KERALA

വഖഫ് ഭേദഗതി: നീറിക്കോട് ശിവ ക്ഷേത്രത്തിലെ ശാന്തി നിയമനം സംബന്ധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി കേന്ദ്രം 


ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളില്‍ പോലും സര്‍ക്കാരുകള്‍ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഇടപെടലുകളില്‍ പലതും കോടതികള്‍ ശരിവെച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മുസ്ലിം മത വിഭാഗത്തിലുള്ളവരുടെ അനിവാര്യമായ മതാചാരമായ വഖഫില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആരോപണത്തെ ഖണ്ഡിച്ച് കൊണ്ടാണ് കേന്ദ്രം ഇക്കാര്യം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം വിശദീകരിച്ച് കൊണ്ട് സുപ്രീം കോടതിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ കുറിപ്പില്‍ കേരളത്തിലെ നീറിക്കോട് ശിവ ക്ഷേത്രത്തിലെ ശാന്തി നിയമനം സംബന്ധിച്ച വിധിയും പരാമര്‍ശിച്ചിട്ടുണ്ട്. ശാന്തി നിയമനത്തില്‍ ജാതി യോഗ്യതയായി കണക്കാക്കാനാകില്ലെന്നും മലയാളി ബ്രാഹ്‌മണരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, എന്‍ ആദിത്യന്‍ എന്ന വ്യക്തിയും തമ്മിലുള്ള കേസിലെ ചരിത്ര വിധി സുപ്രീംകോടതി പുറപ്പടിവിച്ചത് 2002 ലാണ്.


Source link

Related Articles

Back to top button