വീണ്ടും ട്രംപാഘാതം; സെൻസെക്സ് 1,000 പോയിന്റിടിഞ്ഞു, നഷ്ടം 7 ലക്ഷം കോടി, വീണുടഞ്ഞ് ഐടിയും വാഹനവും

ആഗോള വ്യാപാരയുദ്ധത്തിന് കളംതുറന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംപിടിത്തം, രാജ്യാന്തരലത്തിൽ ഓഹരി വിപണികളെ ചോരപ്പുഴയാക്കി. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സ് 1,000ലേറെ പോയിന്റ് ഇടിയുകയും നിക്ഷേപക സമ്പത്തിൽ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) നിന്ന് 7 ലക്ഷം കോടിയിലേറെ രൂപ ഒലിച്ചുപോവുകയും ചെയ്തതോടെ, ഇന്നത്തെ ദിവസം നിക്ഷേപകർക്ക് ‘ദുഃഖ വെള്ളി’യായി. കാനഡ, മെക്സിക്കോ എന്നിവയ്ക്കുമേൽ ചുമത്തുന്ന 25% ഇറക്കുമതി തീരുവ മാർച്ച് 4ന് നിലവിൽ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരികളെ ആഗോളതലത്തിൽ ചുവപ്പണിയിച്ചത്. ചൈനയ്ക്കുമേൽ ചുമത്തുന്ന 10% അധിക തീരുവയും മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നത് വ്യാപാരയുദ്ധം കലുഷിതമാക്കും.ഐടിക്കും വാഹനത്തിനും വൻ ഇടിവ് വീഴ്ചയുടെ മറ്റു കാരണങ്ങൾട്രംപിന്റെ താരിഫ് ഭീഷണിയെ തുടർന്ന് യുഎസ്, ഏഷ്യൻ ഓഹരികൾ ഇടിഞ്ഞത് ഇന്ത്യയിലും പ്രതിഫലിച്ചു. യുഎസിൽ നാസ്ഡാക് 2.78%, ഡൗ ജോൺസ് 0.45%, എസ് ആൻഡ് പി500 1.59% എന്നിങ്ങനെ നഷ്ടത്തിലായി. ചിപ് നിർമാതാക്കളായ എൻവിഡിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ 8 ശതമാനത്തിലധികം ഇടിഞ്ഞത് ആഗോളതലത്തിൽ തന്നെ ഐടി ഓഹരികളെ സമ്മർദത്തിലാക്കി. പ്രവർത്തനഫലം ഇക്കുറി മോശമാകുമെന്ന എൻവിഡിയയുടെ സ്വയംവിലയിരുത്തലും ഓഹരികളെ ഉലച്ചു.
Source link