WORLD

സയീദ് മസൂദിലൂടെ ഭീകരവാദത്തെ വെള്ളപൂശുന്നു, മാപ്പ് പറയേണ്ടത് പൃഥ്വിരാജ്: ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപൻ


‘എമ്പുരാൻ’ സിനിമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപൻ. ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവരെ ഉൾപ്പെടെ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് സിനിമയിലൂടെ ചരിത്രം വളച്ചൊടിച്ചതെന്ന് ആരെങ്കിലും സ്വാഭാവികമായും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ലെന്ന് വിവേക് ഗോപൻ പറയുന്നു. മോഹൻലാൽ എന്ന വ്യക്തിത്വം ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രകടിപ്പിച്ച ഖേദപ്രകടനം സത്യത്തിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജ് ആയിരുന്നുവെന്നും നടൻ വ്യക്തമാക്കി.വിവേക് ഗോപന്റെ വാക്കുകൾ: ‘‘ഞാൻ ആദ്യദിനം തന്നെ ഒരു റിവ്യുവിന്റെയും പിൻബലം ഇല്ലാതെ എമ്പുരാൻ കണ്ടു. ‘‘സിനിമയെ സിനിമയായി കാണണം, ഇത് ആവിഷ്കാര സ്വാതന്ത്ര്യം ആണ്’’. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ഉള്ളടക്കം ചർച്ചയാകുമ്പോൾ കേൾക്കുന്ന വാക്യമാണിത്. അതെ സിനിമയെ സിനിമയായി കാണണം. പക്ഷേ, സാങ്കൽപ്പിക കഥകൾ സിനിമയായി വരും പോലെയല്ല ചരിത്ര സംഭവങ്ങൾ അഭ്രപാളിയിൽ എത്തുമ്പോൾ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിങ് പങ്കെടുത്തിട്ടില്ല എന്ന് വരുത്തി തീർക്കുന്ന സിനിമയുമായി ആരെങ്കിലും വന്നാൽ സാമാന്യബോധമുള്ള ജനതയ്ക്ക് അത് അംഗീകരിക്കാൻ കഴിയില്ല. 


Source link

Related Articles

Back to top button