KERALA

സില്‍ചറിൽ 24 മണിക്കൂറിൽ പെയ്തത് 415.8 മില്ലിമീറ്റര്‍ മഴ; മറികടന്നത് 132 വര്‍ഷത്തെ റെക്കോഡ്


ഗുവാഹട്ടി: അസമിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സില്‍ചറില്‍ ഒരുദിവസം കൊണ്ട് പെയ്തത് റെക്കോഡ് മഴ. ജൂണ്‍ ഒന്നിന് 24 മണിക്കൂറിനിടെ 415.8 മില്ലിമീറ്റര്‍ മഴയാണ് സില്‍ചറിൽ ലഭിച്ചത്. 132 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ഇതാദ്യമായാണ് ഒരുപ്രദേശത്ത് ഒറ്റദിവസം ഇത്രയധികം മഴപെയ്തത്. 1893-ലാണ് രാജ്യത്ത് ഇതിന് ഇത്രയും ഉയർന്ന അളവില്‍ മഴ ലഭിച്ചത്. അന്ന് 290.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെ ജൂണ്‍ മാസത്തിന്റെ ആദ്യദിനംതന്നെ അസമിലെ മിക്ക പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യമാണുള്ളത്. 2022-ലാണ് സില്‍ചര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിട്ടത്. അന്ന് നഗരത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലായി.


Source link

Related Articles

Back to top button