INDIA

സുരക്ഷിതത്വത്തിന് മുൻതൂക്കം! ആഭ്യന്തരഘടകങ്ങളിലും ആഗോള സമ്മര്‍ദ്ദത്തിലും പെട്ട് വിപണി നീങ്ങുന്നതെങ്ങോട്ട് ?


ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ഒക്ടോബറോടെ താഴ്ച ആരംഭിച്ചതും സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ് ലാഭത്തിലും കുറവ് അനുഭവപ്പെട്ടതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. കോവിഡ് കാല തകര്‍ച്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് 2020 മാര്‍ച്ചിലെ 7511 ല്‍ നിന്ന് നിഫ്റ്റിയെ 2024 സെപ്റ്റംബറില്‍  26277 ലെത്തിച്ചു. ഈ കുതിപ്പിന്  ജിഡിപി വളര്‍ച്ചയുടേയും കോര്‍പറേറ്റ് ലാഭത്തിന്റേയും പിന്തുണ ഉണ്ടായിരുന്നു.2022-2024 സാമ്പത്തിക വര്‍ഷത്തിൽ ജിഡിപി  9.7 ശതമാനം, 7.6 ശതമാനം, 9.2 ശതമാനം എന്ന ക്രമത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ശരാശരി 20 ശതമാനം കോര്‍പറേറ്റ് ലാഭവളര്‍ച്ചയും ഉണ്ടായി. 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വളര്‍ച്ചയിൽ ഉണ്ടായ 5.4 ശതമാനത്തിലേക്കുള്ള ഇടിവാണ് (പിന്നീടിത് 5.6 ശതമാനമായി തിരുത്തി) വിപണിയില്‍ ഉണ്ടായ ശക്തമായ തിരുത്തലിനു കാരണം. 2025 സാമ്പത്തിക വര്‍ഷത്തേക്ക് നേരത്തേ കണക്കാക്കിയിരുന്ന 15 ശതമാനം കോര്‍പറേറ്റ് ലാഭ വര്‍ധനവ്  പിന്നീട് 7 ശതമാനമായി കുറയുകയും വിപണി താഴ്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമാണ്ആഗോള സാഹചര്യം കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് കൊണ്ടു വന്ന ഇറക്കുമതി തീരുവകള്‍ എതിര്‍ തീരുവകള്‍ക്കു വഴി തെളിച്ചു. ചുങ്കം ചുമത്തി രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷം യുഎസിന് ഗുണപരമായി കച്ചവടം ഉറപ്പിക്കാം എന്നതാണ് പ്രസിഡന്റ് ട്രംപിന്റെ തന്ത്രം. എന്നാല്‍ പ്രതീക്ഷകള്‍ക്കനുസരിച്ച് ഈ തന്ത്രം ഫലിക്കുന്നില്ല.


Source link

Related Articles

Back to top button