WORLD
11 വർഷം മുൻപ് അമ്മ; ഇപ്പോൾ അച്ഛനും മകന്റെ കൊലക്കത്തിക്ക് ഇര: ‘സുധീഷിനെ പേടി, ഭക്ഷണം നൽകിയത് ഗേറ്റിന് അപ്പുറത്തു നിന്ന്’’

കോഴിക്കോട്∙ അമ്മയ്ക്ക് പിന്നാലെ അച്ഛനും മക്കളുടെ കത്തിക്കിരയായതിന്റെ ഞെട്ടലിൽ ബാലുശ്ശേരി പനായി ഗ്രാമം. ചണോറ അശോകനെയാണ് (71) മകൻ സുധീഷ് (35) ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുൻപ് ഇളയ മകൻ സുമേഷ് വെട്ടിക്കൊന്നു. സുമേഷിനേയും ശോഭനയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു അശോകന്റെ കുടുംബം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് മക്കൾ ലഹരിക്കടിമകളായത്. അമ്മയെ കൊന്ന ഇളയ മകനും ലഹരിക്കടിമയായിരുന്നു. സഹോദരന്റെയും അമ്മയുടേയും മരണം സുധീഷിനെ മാനസികമായി ഉലച്ചു. തുടർന്ന് മദ്യത്തിനും ലഹരി മരുന്നുകൾക്കും അടിമയായി ജീവിക്കുകയായിരുന്നു.
Source link